Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Chess Tournament

Middle East and Gulf

ഇൻഫോക് ചെസ് ടൂർണമെന്‍റ്; വിവിധ വിഭാഗങ്ങളിലായി 200 മത്സരാർഥികൾ മാറ്റുരച്ചു

കുവൈറ്റ് സിറ്റി: ഇന്ത്യൻ നഴ്‌സസ് ഫെഡറേഷൻ ഓഫ് കുവൈറ്റ് (ഇൻഫോക്) സംഘടിപ്പിച്ച ചെസ് ടൂർണമെന്‍റ് ആസ്പയർ ഇന്ത്യൻ ഇന്‍റർനാഷണൽ സ്കൂളിൽ വിജയകരമായി സമാപിച്ചു.

ഇൻഫോക് ചെസ് ക്ലബിന്‍റെ പത്താം വാർഷികത്തോടനുബന്ധിച്ച് നടത്തിയ ടൂർണമെന്‍റിൽ സൂപ്പർ സീനിയർ, സീനിയർ, ജൂണിയർ, സബ് ജൂണിയർ എന്നീ വിഭാഗങ്ങളിലായി 200 മത്സരാർഥികൾ പങ്കെടുത്തു.

പ്രഫഷണൽ താരങ്ങളുടെയും ചെസ് പ്രേമികളുടെയും സാന്നിധ്യം ടൂർണമെന്‍റിന്‍റെ മാറ്റുകൂട്ടി. ഇന്ത്യ, കുവൈറ്റ്, പോർച്ചുഗൽ, ബംഗ്ലാദേശ്, സിറിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള താരങ്ങളുടെ പങ്കാളിത്തം ടൂർണമെന്‍റിന് അന്താരാഷ്ട്ര നിലവാരം നൽകി.

ആറ് റൗണ്ടുകളിലായി നടന്ന മത്സരങ്ങൾ പുതുമുഖങ്ങൾക്കും പരിചയസമ്പന്നരായ താരങ്ങൾക്കും ഒരുപോലെ തങ്ങളുടെ പ്രതിഭ പ്രകടിപ്പിക്കാൻ മികച്ച വേദിയായി. മത്സരങ്ങളുടെ ഉയർന്ന നിലവാരവും കടുത്ത പോരാട്ടവീര്യവും കാണികൾക്ക് മികച്ച കായികാനുഭവം സമ്മാനിച്ചു.

ഇൻഫോക് പ്രസിഡന്‍റ് വിജേഷ് വേലായുധൻ അധ്യക്ഷത വഹിച്ച സമാപന സമ്മേളനത്തിൽ അറബ് ചെസ് ഫെഡറേഷന്റെ വനിതാ കമ്മിറ്റി പ്രസിഡന്റും അന്താരാഷ്ട്ര സംഘാടകയും ഫിഡെ ആർബിറ്ററുമായ ബഷായർ അൽസൈദ് മുഖ്യാതിഥിയായി പങ്കെടുത്തു.

അന്താരാഷ്ട്ര ചെസ് ടൂർണമെന്‍റ് മാനദണ്ഡങ്ങൾ പാലിച്ച് നടന്ന മത്സരങ്ങൾ അനിത രാജേന്ദ്രൻ (ചീഫ് ആർബിറ്റർ), ജേക്കബ് ഉമ്മൻ (ഡെപ്യൂട്ടി ആർബിറ്റർ), ഷിജു ജേക്കബ് (ടൂർണമെന്‍റ് ഡയറക്ടർ) എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് നിയന്ത്രിച്ചത്.

ആർബിറ്റർമാരായ കെ. കെ. ഗിരീഷ്, അനീഷ് പൗലോസ്, ജോസഫ് മുളയ്ക്കൽ, ബിജു എ. മത്തായി, പ്രകാശ് ഗോഡ്‌വിൻ പിന്‍റോ, ഫിൽസൺ മോദി, ശരണ്യ ത്രേഹാൻ, ആദിത്യ പ്രകാശ് എന്നിവർ മത്സരങ്ങളുടെ സുഗമമായ നടത്തിപ്പിന് നേതൃത്വം നൽകി.

Sports

അര്‍ജുനെ വീഴ്ത്തി കാള്‍സന്‍

മാള്‍മോ: 2026 സിഗ്മാന്‍ ആന്‍ഡ് കമ്പനി ചെസ് ടൂര്‍ണമെന്‍റില്‍ നോര്‍വെയുടെ സൂപ്പര്‍ താരം മാഗ്നസ് കാള്‍സന്‍ ചാമ്പ്യന്‍.

ഇന്ത്യയുടെ അര്‍ജുന്‍ എറിഗയ്‌സിയെ ടൈബ്രേക്കറില്‍ കീഴടക്കിയായിരുന്നു കാള്‍സന്‍ ചാമ്പ്യനായത്.

ഏഴ് റൗണ്ടുള്ള പോരാട്ടത്തിലെ അവസാന മത്സരത്തില്‍ അര്‍ജുന്‍ എറിഗയ്‌സി സമനില വഴങ്ങി. അതേസമയം, കാള്‍സന്‍ ജയം നേടി. അതോടെ അഞ്ച് പോയിന്‍റ് വീതവുമായി ഇരുവരും ഒന്നാം സ്ഥാനത്ത്. അതോടെ ജേതാവിനെ നിശ്ചയിക്കാന്‍ ടൈബ്രേക്കര്‍.

ടൈബ്രേക്കറിലെ ആദ്യ മത്സരത്തില്‍ കാള്‍സനും രണ്ടാം ഗെയിമില്‍ അര്‍ജുനും ജയിച്ചു. അതോടെ സഡന്‍ഡെത്ത്. അതില്‍ കാള്‍സന്‍ ജയം നേടി ചാമ്പ്യന്‍പട്ടം സ്വന്തമാക്കി.

Sports

എറിഗയ്‌സി ഒന്നാമത്

മാള്‍മോ: 2026 സിഗ്മാന്‍ ആന്‍ഡ് കമ്പനി ചെസ് ടൂര്‍ണമെന്‍റിന്‍റെ അവസാന റൗണ്ട് മാത്രംശേഷിക്കേ ഇന്ത്യയുടെ അര്‍ജുന്‍ എറിഗയ്‌സി ഒന്നാം സ്ഥാനത്ത്.

ചൈനയുടെ വനിതാ സൂപ്പര്‍താരം ഹു ജിനെറിനെ 67 നീക്കത്തിനൊടുവില്‍ കീഴടക്കിയാണ് 4.5 പോയിന്‍റുമായി അര്‍ജുന്‍ എറിഗയ്‌സി ടേബിളില്‍ ഒന്നാം സ്ഥാനത്തുള്ളത്.

നാല് പോയിന്‍റ് വീതവുമായി നോര്‍വെയുടെ മാഗ്നസ് കാള്‍സനും തുര്‍ക്കിയുടെ യാഗീസ് കാന്‍ എര്‍ഡോഗ്മസുമാണ് രണ്ടാമത്.

ടൂര്‍ണമെന്‍റില്‍ ഇതുവരെ തോല്‍വി അറിയാത്ത അര്‍ജുന്‍റെ അവസാന റൗണ്ടില്‍ എതിരാളി അമേരിക്കയുടെ ആന്‍ഡി വുഡ് വേര്‍ഡാണ്.

Sports

ആര്‍. വൈശാലി ഒന്നാം സ്ഥാനത്ത്

പെഗിയ (സൈപ്രസ്): ഫിഡെ 2026 കാന്‍ഡിഡേറ്റ്‌സ് ചെസ് ടൂര്‍ണമെന്‍റിന്‍റെ വനിതാ വിഭാഗം പോരാട്ടം ആവേശ ക്ലൈമാക്‌സിലേക്ക്.

കരുനീക്കത്തിന്‍റെ ‘തലയുദ്ധം’ പത്ത് റൗണ്ട് പൂര്‍ത്തിയായപ്പോള്‍ ഇന്ത്യയുടെ ആര്‍. വൈശാലി ഒന്നാം സ്ഥാനത്ത്. ആറ് പോയിന്‍റുമായാണ് വൈശാലി ഒന്നാം സ്ഥാനത്ത് ഒറ്റയ്ക്കു നിലയുറപ്പിച്ചിരിക്കുന്നത്. രണ്ടാം സ്ഥാനത്തുള്ള അന്ന മുസിചുക്ക്, ഷു ജിനര്‍ എന്നിവരുമായി 0.5 പോയിന്‍റിന്‍റെ വ്യത്യാസം മാത്രമാണ് വൈശാലിക്കുള്ളത്.

ഒമ്പതാം റൗണ്ട് പൂര്‍ത്തിയായപ്പോള്‍ ചൈനയുടെ ഷു ജിനറിനും വൈശാലിക്കും 5.5 പോയിന്‍റ് വീതമായിരുന്നു. എന്നാല്‍, 10-ാം റൗണ്ടില്‍ ഷു ജിനര്‍ കസാക്കിസ്ഥാന്‍റെ ബിബിസാര അസൗബയേവയോട് പരാജയപ്പെട്ടു. അതേസമയം, 10-ാം റൗണ്ടില്‍ യുക്രെയ്‌നിന്‍റെ അന്ന മുസിചുക്കുമായി വൈശാലി സമനിലയില്‍ പിരിഞ്ഞു.

അതോടെ, വൈശാലിക്ക് ആറും അന്ന മുസിചുക്കിന് 5.5 പോയിന്‍റുമായി. എസ്ബി (സോണ്‍ബോണ്‍-ബെര്‍ഗര്‍) സ്‌കോറില്‍ ഷു ജിനറിനേക്കാള്‍ (25.75) മുന്നിലുള്ള അന്ന മുസിചുക്കാണ് (27.25) പോയിന്‍റ് പട്ടികയില്‍ വൈശാലിക്കു പിന്നില്‍ രണ്ടാം സ്ഥാനത്ത്.

ഇന്ത്യയുടെ മറ്റൊരു താരമായ ദിവ്യ ദേശ്മുഖ് പത്താം റൗണ്ടില്‍ റഷ്യയുടെ അലക്‌സാന്ദ്ര ഗോറിയാച്ച്കിനയോട് പരാജയപ്പെട്ടു. 4.5 പോയിന്‍റുമായി ദിവ്യ ഏഴാം സ്ഥാനത്താണ്.

എതിരില്ലാതെ ജോവാഖിര്‍

ഓപ്പണ്‍ (പുരുഷ) വിഭാഗത്തില്‍ പത്ത് റൗണ്ട് പൂര്‍ത്തിയായപ്പോള്‍ ഉസ്ബക്കിസ്ഥാന്‍റെ ജോവാഖിര്‍ സിന്‍ഡറോവ് ഒന്നാം സ്ഥാനത്ത് തുടരുന്നു. പത്താം റൗണ്ടില്‍ സിന്‍ഡറോവ് ഇന്ത്യയുടെ ആര്‍. പ്രഗ്നാനന്ദയെ തോല്‍പ്പിച്ചു. എട്ട് പോയിന്‍റുമായാണ് ഉസ്ബക്കിസ്ഥാന്‍ താരം ടേബിള്‍ ടോപ്പായി തുടരുന്നത്. നെതര്‍ലന്‍ഡ്‌സിന്‍റെ അനീഷ് ഗിരിയാണ് (ആറ് പോയിന്‍റ്) രണ്ടാം സ്ഥാനത്ത്. നാല് പോയിന്‍റുമായി പ്രഗ്നാനന്ദ ഏഴാം സ്ഥാനത്താണ്.

ടൂര്‍ണമെന്‍റില്‍ 14 റൗണ്ടാണുള്ളത്. ഇരു വിഭാഗത്തിലെയും 11-ാം റൗണ്ട് ഇന്ന് അരങ്ങേറും. ഇന്നലെ വിശ്രമദിനമായിരുന്നു. 13 ആണ് അടുത്ത വിശ്രമദിനം. 2026 ലോക ചെസ് ചാമ്പ്യന്‍ഷിപ്പില്‍, നിലവിലെ ചാമ്പ്യന്മാരുടെ എതിരാളികളെ നിശ്ചയിക്കാനാണ് കാന്‍ഡിഡേറ്റ്‌സ് ടൂര്‍ണമെന്‍റ്. ഓപ്പണ്‍ (പുരുഷ) വിഭാഗത്തില്‍ ഇന്ത്യയുടെ ഡി. ഗുകേഷ് ആണ് ലോക ചാമ്പ്യന്‍.

Sports

ആര്‍. പ്രഗ്നാനന്ദ ഒന്നാം സ്ഥാനത്ത്

പ്രഗിയ (സൈപ്രസ്): ഫിഡെ 2026 കാന്‍ഡിഡേറ്റ്‌സ് ചെസ് ടൂര്‍ണമെന്‍റിന്‍റെ ആദ്യ രണ്ട് റൗണ്ട് പൂര്‍ത്തിയായപ്പോള്‍ ഓപ്പണ്‍ വിഭാഗത്തില്‍ ഇന്ത്യയുടെ ആര്‍. പ്രഗ്നാനന്ദ ഒന്നാം സ്ഥാനത്ത് തുടരുന്നു.

ഒരു ജയം ഒരു സമനില എന്നിങ്ങനെയുള്ള പ്രകടനത്തോടെ 1.5 പോയിന്‍റാണ് പ്രഗ്നാനന്ദയ്ക്ക്.

ഉസ്ബക്കിസ്ഥാന്‍റെ 20കാരനായ ജാവോഖിര്‍ സിന്‍ഡറോവ്, അമേരിക്കയുടെ ഫാബിയാനൊ കരുവാന എന്നിവര്‍ക്കും 1.5 പോയിന്‍റ് വീതമുണ്ട്.

ഓള്‍ ഇന്ത്യ സമനില

വനിതാ കാന്‍ഡിഡേറ്റ്‌സ് പോരാട്ടത്തില്‍ രണ്ടാം റൗണ്ടില്‍ അരങ്ങേറിയ ഓള്‍ ഇന്ത്യ പോരാട്ടത്തില്‍ ദിവ്യ ദേശ്മുഖും ആര്‍. വൈശാലിയും സമനിലയില്‍ പിരിഞ്ഞ് പോയിന്‍റ് പങ്കുവച്ചു.

മത്സരിക്കുന്ന എട്ട് താരങ്ങള്‍ക്കും ആദ്യ രണ്ട് റൗണ്ടിലും ജയം നേടാന്‍ സാധിച്ചില്ലെന്നതും ശ്രദ്ധേയം.

Latest News

Corehub Up